തഴുകി ഉണർത്തും,
തരള വിഷാദ നൊമ്പരങ്ങൾ,
ഈ നിന്റെ ഇമകൾ
തുറക്കവേ.
കനൽ എരിഞ്ഞു,
തണൽ അണിഞ്ഞു,
നനവാർന്ന നിന്റെ മിഴികളിൽ
കണ്ടു ഞാൻ, പ്രിയേ.
അനന്തമായ ദുഃഖഘനി,
എന്തിനീ ദു:ഖം,
ഇത്രയോളം എൻ സഖീ?
ഇനിയും വറ്റാത്ത കണ്ണുനീർ,
ചെറു മധുരസ്പർശനത്താൽ
ഉണങ്ങുമോ, ഈ നനവ്?
ചുടു രക്തം മണക്കും,
ഈ വീശും കാറ്റിനോട്
നീ ചൊല്ലിയോ?
വർണ്ണങ്ങളാൽ കഥ ചൊല്ലും,
ആ മഴവില്ലിനോട്
നീ ഓതിയോ?
ഇരുളാഴാൻ നേരമായ്,
പതിവായി വിരിയുന്ന
രാത്രി പൂക്കളിൻ കാലമായ്;
സർവ്വവും മയങ്ങും നേരം,
നീ എന്തിനു മുഴുകുന്നു
ജീവിതം ബാക്കി വെച്ച
വെറും പഴംകഥകളിൽ?
കിരാതത്തിലെന്ന പോലെ,
അർജ്ജുനന് കൃഷ്ണനെന്ന പോലെ,
നിനക്ക് ഞാനും വാക്കുകളാൽ
നിന്നെ ഉത്വേജിപ്പിക്കുവാൻ;
മൃദുശരങ്ങൾ എയ്തു,
നിൻ ചരണപങ്കൽ ശരണം
കൊള്ളട്ടെ.
തരള വിഷാദ നൊമ്പരങ്ങൾ,
ഈ നിന്റെ ഇമകൾ
തുറക്കവേ.
കനൽ എരിഞ്ഞു,
തണൽ അണിഞ്ഞു,
നനവാർന്ന നിന്റെ മിഴികളിൽ
കണ്ടു ഞാൻ, പ്രിയേ.
അനന്തമായ ദുഃഖഘനി,
എന്തിനീ ദു:ഖം,
ഇത്രയോളം എൻ സഖീ?
ഇനിയും വറ്റാത്ത കണ്ണുനീർ,
ചെറു മധുരസ്പർശനത്താൽ
ഉണങ്ങുമോ, ഈ നനവ്?
ചുടു രക്തം മണക്കും,
ഈ വീശും കാറ്റിനോട്
നീ ചൊല്ലിയോ?
വർണ്ണങ്ങളാൽ കഥ ചൊല്ലും,
ആ മഴവില്ലിനോട്
നീ ഓതിയോ?
ഇരുളാഴാൻ നേരമായ്,
പതിവായി വിരിയുന്ന
രാത്രി പൂക്കളിൻ കാലമായ്;
സർവ്വവും മയങ്ങും നേരം,
നീ എന്തിനു മുഴുകുന്നു
ജീവിതം ബാക്കി വെച്ച
വെറും പഴംകഥകളിൽ?
കിരാതത്തിലെന്ന പോലെ,
അർജ്ജുനന് കൃഷ്ണനെന്ന പോലെ,
നിനക്ക് ഞാനും വാക്കുകളാൽ
നിന്നെ ഉത്വേജിപ്പിക്കുവാൻ;
മൃദുശരങ്ങൾ എയ്തു,
നിൻ ചരണപങ്കൽ ശരണം
കൊള്ളട്ടെ.