ഞാൻ ഒരുപാട് പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഒരുപാട് ഒന്നുമില്ല.അനിയത്തിപ്രാവ് സിനിമ കണ്ടതിന്റെ ഹാങ്ങോവർ മുതൽ ഇതാ ഈ ഇരുപത്തിആറാം വയസ്സ് വരെ എത്തിനിൽക്കുന്നു.
ആരാധന കലർന്ന പ്രണയം, കാമം കലർന്ന പ്രണയം, ബഹുമാനം കലർന്ന പ്രണയം. എല്ലാം പരിപാവനമായ പ്രണയമാണോ എന്നൊന്നും എനിക്കറിയില്ല.
എന്നാലും ഏഴുലക്ഷം കോടി ആളുകൾക്ക് മുകളിൽ ജനസംഖ്യയുള്ള ഈ ലോകത്തു, ചുരുക്കും ചിലരോട് മാത്രം തോന്നുന്ന ഒന്ന്, അത് ഏതു തരത്തിലെ പ്രണയം തന്നെയായാലും എന്നെ സംബന്ധിച്ചിടത്തോളം അത് പ്രത്യേകതയുള്ളതാണ്.
അങ്ങനെ ചിലരിങ്ങനെ വന്നും പോയിയും നിൽക്കുന്നു. ചിലർക്ക് സാഹചര്യം കൊണ്ട് പോകേണ്ടി വരുന്നു. ചിലർ തിരിച്ചറിവ് വന്ന് ഇറങ്ങി പോകുന്നു. ചിലർ അവരുടെ കണ്ണ് തുറപ്പിച്ചതിനു നന്ദി പറഞ്ഞു ഇറങ്ങി പോകുന്നു.
അത് കേൾക്കുമ്പോൾ തമാശയാണ്,
'നിന്റെ കൂടെ ജീവിക്കാൻ പാടാണ് എന്ന് മനസ്സിലാക്കി തന്നതിന് നന്ദി ശ്രീഹരി ' എന്ന് പറയുംപോലെയാണ് എനിക്ക് തോന്നാറ്.
പിന്നെ ചിലരുണ്ട് പണ്ടെപ്പോഴോ പ്രണയിച്ചിരുന്നു, കാലക്രെമേണ അതൊക്കെ അവസാനിച്ചു,
എന്നാലും ആണ്ടിലും ആവണിക്കും മിണ്ടുമ്പോൾ ഒരു 'ഐ ലവ് യു ' പറയും, ഞാനും തിരിച്ചു പറയും. എന്തിനാണോ എന്തോ , ' പട്ടി ചത്തു എന്നാലും ശവം ഇവിടെ ഇരിക്കട്ടെ ' എന്ന് ആരോ പറഞ്ഞത് പോലെ.
ഈ അടുത്തയിടെ ഞാൻ ഒരു സ്ത്രീ സുഹൃത്തുമായി മിണ്ടുകയായിരുന്നു. ഞാൻ അവരോടു പറഞ്ഞു,
'ഞാൻ പൂർണ്ണ സന്തോഷവാനായ ഒരു മനുഷ്യനാണ്. ഈ മനോഹരമായ ജീവിതം തന്നതിന് ദൈവത്തോട് എന്നും നന്ദി പറയുന്ന ആൾ. എന്റെ ജീവിതവുമായി ബന്ധപെട്ടവരെ ഞാൻ എന്നും നല്ലതുപോലെ നോക്കാറുണ്ട്. അവർ ഞാൻ എന്ന തീവ്രമായ സാഹസികയാത്ര കഴിഞ്ഞു, തിരിച്ചറിവുകൾ ഉണ്ടായി, അവരുടെ പെർമെനെന്റ്റ് ആളുകളിലേക്ക് മടങ്ങുമ്പോൾ ഞാൻ വീണ്ടും ആരെയെങ്കിലും പ്രണയിക്കണമല്ലോ എന്നോർത്ത് ഒന്ന് നെടുവീർപ്പിടും. ഈ പെർമെനൻസി എന്നത് എന്റെ ജീവിതത്തിൽ എന്നാണാവോ വരുന്നത് .'
ഞാൻ പറഞ്ഞത് കേട്ട് അവർ ചിരിച്ചു കൊണ്ട് പറഞ്ഞു, ' ഞാൻ ഒരു സത്യം പറയട്ടെ ശ്രീഹരി. ഞാൻ ഒരു യക്ഷിയാണ്. എന്നെ പ്രണയിച്ചോളു.നിങ്ങളെ പോലെ തന്നെ ഞാനും കല്യാണമാണ് പ്രണയത്തിന്റെ പെർമെനൻസി എന്ന് വിശ്വസിക്കിന്നില്ല. എന്താ ഒരു കൈ നോക്കുന്നോ.'അവർ പറഞ്ഞത് കേട്ട് ഞാൻ അറിയാതെ ചിരിച്ചു പോയി. എന്നിട്ടു പറഞ്ഞു, ' അങ്ങനെയാണേൽ ഞാൻ തന്നെ പ്രണയിക്കാം. നമ്മൾ രണ്ടാളും കല്യാണത്തിൽ വിശ്വസിക്കാത്തത് കൊണ്ടല്ല. താൻ ഒരു യക്ഷി ആയത് കൊണ്ട് മാത്രം. എന്റെ പ്രണയത്തിന് അപ്പോൾ ഒരു സ്ഥിരത വരും. ഞാൻ പ്രതീക്ഷിക്കുന്ന പെർമെനൻസി'
'അതെങ്ങനെ?' അവർ സംശയഭാവത്തിൽ ചോദിച്ചു.ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു, 'കാരണം എന്നെ വിട്ടു തനിക്കു പോകാൻ ആകെ പാല മരം മാത്രമല്ലെ ഉള്ളു, സേഫ് ആണ്.'
ആരാധന കലർന്ന പ്രണയം, കാമം കലർന്ന പ്രണയം, ബഹുമാനം കലർന്ന പ്രണയം. എല്ലാം പരിപാവനമായ പ്രണയമാണോ എന്നൊന്നും എനിക്കറിയില്ല.
എന്നാലും ഏഴുലക്ഷം കോടി ആളുകൾക്ക് മുകളിൽ ജനസംഖ്യയുള്ള ഈ ലോകത്തു, ചുരുക്കും ചിലരോട് മാത്രം തോന്നുന്ന ഒന്ന്, അത് ഏതു തരത്തിലെ പ്രണയം തന്നെയായാലും എന്നെ സംബന്ധിച്ചിടത്തോളം അത് പ്രത്യേകതയുള്ളതാണ്.
അങ്ങനെ ചിലരിങ്ങനെ വന്നും പോയിയും നിൽക്കുന്നു. ചിലർക്ക് സാഹചര്യം കൊണ്ട് പോകേണ്ടി വരുന്നു. ചിലർ തിരിച്ചറിവ് വന്ന് ഇറങ്ങി പോകുന്നു. ചിലർ അവരുടെ കണ്ണ് തുറപ്പിച്ചതിനു നന്ദി പറഞ്ഞു ഇറങ്ങി പോകുന്നു.
അത് കേൾക്കുമ്പോൾ തമാശയാണ്,
'നിന്റെ കൂടെ ജീവിക്കാൻ പാടാണ് എന്ന് മനസ്സിലാക്കി തന്നതിന് നന്ദി ശ്രീഹരി ' എന്ന് പറയുംപോലെയാണ് എനിക്ക് തോന്നാറ്.
പിന്നെ ചിലരുണ്ട് പണ്ടെപ്പോഴോ പ്രണയിച്ചിരുന്നു, കാലക്രെമേണ അതൊക്കെ അവസാനിച്ചു,
എന്നാലും ആണ്ടിലും ആവണിക്കും മിണ്ടുമ്പോൾ ഒരു 'ഐ ലവ് യു ' പറയും, ഞാനും തിരിച്ചു പറയും. എന്തിനാണോ എന്തോ , ' പട്ടി ചത്തു എന്നാലും ശവം ഇവിടെ ഇരിക്കട്ടെ ' എന്ന് ആരോ പറഞ്ഞത് പോലെ.
ഈ അടുത്തയിടെ ഞാൻ ഒരു സ്ത്രീ സുഹൃത്തുമായി മിണ്ടുകയായിരുന്നു. ഞാൻ അവരോടു പറഞ്ഞു,
'ഞാൻ പൂർണ്ണ സന്തോഷവാനായ ഒരു മനുഷ്യനാണ്. ഈ മനോഹരമായ ജീവിതം തന്നതിന് ദൈവത്തോട് എന്നും നന്ദി പറയുന്ന ആൾ. എന്റെ ജീവിതവുമായി ബന്ധപെട്ടവരെ ഞാൻ എന്നും നല്ലതുപോലെ നോക്കാറുണ്ട്. അവർ ഞാൻ എന്ന തീവ്രമായ സാഹസികയാത്ര കഴിഞ്ഞു, തിരിച്ചറിവുകൾ ഉണ്ടായി, അവരുടെ പെർമെനെന്റ്റ് ആളുകളിലേക്ക് മടങ്ങുമ്പോൾ ഞാൻ വീണ്ടും ആരെയെങ്കിലും പ്രണയിക്കണമല്ലോ എന്നോർത്ത് ഒന്ന് നെടുവീർപ്പിടും. ഈ പെർമെനൻസി എന്നത് എന്റെ ജീവിതത്തിൽ എന്നാണാവോ വരുന്നത് .'
ഞാൻ പറഞ്ഞത് കേട്ട് അവർ ചിരിച്ചു കൊണ്ട് പറഞ്ഞു, ' ഞാൻ ഒരു സത്യം പറയട്ടെ ശ്രീഹരി. ഞാൻ ഒരു യക്ഷിയാണ്. എന്നെ പ്രണയിച്ചോളു.നിങ്ങളെ പോലെ തന്നെ ഞാനും കല്യാണമാണ് പ്രണയത്തിന്റെ പെർമെനൻസി എന്ന് വിശ്വസിക്കിന്നില്ല. എന്താ ഒരു കൈ നോക്കുന്നോ.'അവർ പറഞ്ഞത് കേട്ട് ഞാൻ അറിയാതെ ചിരിച്ചു പോയി. എന്നിട്ടു പറഞ്ഞു, ' അങ്ങനെയാണേൽ ഞാൻ തന്നെ പ്രണയിക്കാം. നമ്മൾ രണ്ടാളും കല്യാണത്തിൽ വിശ്വസിക്കാത്തത് കൊണ്ടല്ല. താൻ ഒരു യക്ഷി ആയത് കൊണ്ട് മാത്രം. എന്റെ പ്രണയത്തിന് അപ്പോൾ ഒരു സ്ഥിരത വരും. ഞാൻ പ്രതീക്ഷിക്കുന്ന പെർമെനൻസി'
'അതെങ്ങനെ?' അവർ സംശയഭാവത്തിൽ ചോദിച്ചു.ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു, 'കാരണം എന്നെ വിട്ടു തനിക്കു പോകാൻ ആകെ പാല മരം മാത്രമല്ലെ ഉള്ളു, സേഫ് ആണ്.'