CanadianMallu
Wellknown Ace
കാലമൊരു ഭ്രാന്തൻ ചങ്ങലയാണു സഖേ !
വിഷാദമൗനങ്ങളാൽ ശ്വാസം മുട്ടിയ്ക്കുന്ന ഈ കൊടും കാട്ടിൽ,
നീയെനിയ്ക്കായ് തീർത്തൊരു തടവറയില്ലേ ?
അവിടെ .. അവിടെ ഇരുട്ടിനൊരു കൂട്ടായി ഞാനും..
ഇന്നും ഇവിടെ ഓർമ്മകൾ പൂത്തുനിൽക്കുന്നുണ്ട്..
എന്റെ പ്രണയത്തെ അതിന്നും തികട്ടിത്തുപ്പുന്നുണ്ട്, ചോരപ്പുക്കളായ്..
കേൾക്കാനാവുന്നുണ്ടെനിയ്ക്ക്..നിന്നിലേയ്ക്കൊഴുകുന്ന ഒരു കണ്ണീർപ്പുഴയെ..
വിധി എന്നിൽ വള്ളികളായ് പടർന്നുകയറിയിരിയ്ക്കുന്നു..
ചിതലുകയറിയ പാദങ്ങൾ ഭൂമിയെ പുൽകിയിരിക്കുന്നു..
കറുത്തമഴയേറ്റിട്ടുണ്ടോ നീ !
ഇവിടെയെന്നും കറുത്ത മഴപെയ്യും..
മഴയ്ക്കുമുന്നേ ആകാശം എനിയ്ക്കായ് ആ കാടു മുഴുവൻ നിറയ്ക്കുന്ന വെളിച്ചത്തെ,
കാതടപ്പിയ്ക്കുന്ന ശബ്ദത്തോടെ പെറ്റിടും,
താടിരോമങ്ങൾക്കുള്ളിൽ കണ്ടുമറന്ന ഒരു മുഖത്തെ അന്നേരം ഞാനെന്നും കാണാറുണ്ട്..
വെറുപ്പാണെനിയ്ക്ക് ആ കാഴ്ച്ച..!
ഇനിയിവിടെ വസന്തം വരില്ലെന്നറിയുമോ നിനക്ക്.. !
ചതിയൻ കാറ്റതിനെ എങ്ങോട്ടോ കൊണ്ടുപോയിരിയ്ക്കുന്നു..
ഇവിടെയൊരു സുന്ദരിയുണ്ട്..
ഈ കാടുമുഴുവൻ കൊതിയ്ക്കുന്ന വെളിച്ചത്തെ ചിറകിലൊളിപ്പിച്ചു വച്ച് അവളിങ്ങനെ പറന്നുയരും..
നിന്റെ നോട്ടം പോലെ പെട്ടെന്നവളെ കാണാതാവും..
ഒരു രഹസ്യം പറയട്ടെ ഞാൻ ?
ആ ചിറകുകളിൽ അവൾ സൂര്യനെ ഒളിപ്പിച്ചു വച്ചതാണത്രേ !
ഉറുമ്പുകൾ രഹസ്യം പറഞ്ഞതാണിത്,അസൂയക്കൂട്ടം !
എന്റെ ചെവിമടക്കുകളിൽരുന്ന് രഹസ്യം പറഞ്ഞ ഉറുമ്പുകളേയോർത്ത് ഞാൻ ചിരിയ്ക്കാറുണ്ട്..
അറിയുമോ,ചീവീടുകളാണത്രേ ഈ കാട് ഭരിയ്ക്കുന്നത് !
കാർക്കശ്യത്തോടെയല്ലാതെ അവ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല..
മഞ്ഞുപെയ്യാറുണ്ടിവിടെന്ന് നീ അറിയുന്നുവോ, ഇലകളിൽ തട്ടി തട്ടി അതങ്ങനെ ഒഴുകിയിറങ്ങും..
എന്റെ താടിരോമങ്ങൾ അവയെ ആർത്തിയോടെ തിന്നും..
എന്നാൽ പല്ലുകൂട്ടിയടിയ്ക്കുന്ന തണുപ്പിൽപെട്ട് എത്ര കുഞ്ഞനുറുമ്പുകൾ മരിച്ചുവെന്നോ !
അപരാധിയായ എന്നെ അവർ കുത്തിനോവിയ്ക്കും..
ഒരുപാട് കുത്തിനോവിയ്കലുകളേൽക്കയാൽ വേദനിക്കാറില്ലെനിയ്ക്ക്..
പാപഭാരത്താൽ തലയൊന്നു കുനിയ്ക്കാനും കഴിയില്ലെനിയ്ക്ക്..
തലയിലെ കൂട്ടിലെ ആ അമ്മപ്പക്ഷിയോടെന്ത് ഞാൻ പറയും..
ഇല്ലാതാവുന്നതിൻ വേദന എന്നോളമറിയുന്നവരുണ്ടോ ?
കേൾക്കുന്നുവോ നീ ?
കേൾക്കുന്നുവെങ്കിൽ, നിന്റെ ഹംസത്തെ ഈ കണ്ണീർ പുഴയിലൂടയയ്ക്കുക..
അവയുടെ ചിറകടിയിലൂടയുരുന്ന കാറ്റ്,
വസന്തങ്ങളെ ഈ കാട്ടിലേയ്ക്കയക്കും എന്നെനിയ്ക്കുറപ്പുണ്ട്..
വസന്തത്തിന്റെ വരവറിഞ്ഞ് സൂര്യൻ ആ സുന്ദരിയുടെ വയറിൽ നിന്നൊന്നെത്തിനോക്കാതിരിക്കില്ല..
അന്നേരം , ഇലസുഷിരങ്ങളിലൂടെ വെളിച്ചം വീണ്ടുമീഭൂമിയിൽ പതിയ്ക്കും..
ചീവീടുകൾ ഇരുട്ടുതേടി അലയും..
അമ്മപക്ഷി ആ ചെറു ചുണ്ടിൽ ഒരു തുള്ളി വെളിച്ചം പകരും,
കനൽക്കട്ടകൾ ഭക്ഷിച്ച് ചുവന്നുപഴുത്ത എന്റെ ഹൃദയത്തിൽ,
വർഷമേഘങ്ങളാർത്ത് പെയ്യും..
ചിതൽപുറ്റുകളും എന്നെ ചുറ്റിയ വള്ളികളും ഒരത്ഭുതം പോലെ നമ്മുടെ പ്രണയത്തിനായ് വഴിമാറും..
വറ്റിയ കണ്ണിർപ്പുഴയിലൂടെ ഞാൻ നടന്നടുക്കും നിന്നിലേയ്ക്ക്..
ഈ സ്വപ്നങ്ങളെ പെറ്റിടുന്ന ഇരുട്ടിനെ ഞാനും പ്രണയിച്ച് തുടങ്ങിയിരിക്കുന്നു..
ഇനി മൗനങ്ങളാൽ കോർത്തെടുത്ത എന്റെ പ്രേമലേഖനങ്ങൾക്കൊരു മറുപടി തരിക..
- എന്ന് സ്വന്തം ..
വിഷാദമൗനങ്ങളാൽ ശ്വാസം മുട്ടിയ്ക്കുന്ന ഈ കൊടും കാട്ടിൽ,
നീയെനിയ്ക്കായ് തീർത്തൊരു തടവറയില്ലേ ?
അവിടെ .. അവിടെ ഇരുട്ടിനൊരു കൂട്ടായി ഞാനും..
ഇന്നും ഇവിടെ ഓർമ്മകൾ പൂത്തുനിൽക്കുന്നുണ്ട്..
എന്റെ പ്രണയത്തെ അതിന്നും തികട്ടിത്തുപ്പുന്നുണ്ട്, ചോരപ്പുക്കളായ്..
കേൾക്കാനാവുന്നുണ്ടെനിയ്ക്ക്..നിന്നിലേയ്ക്കൊഴുകുന്ന ഒരു കണ്ണീർപ്പുഴയെ..
വിധി എന്നിൽ വള്ളികളായ് പടർന്നുകയറിയിരിയ്ക്കുന്നു..
ചിതലുകയറിയ പാദങ്ങൾ ഭൂമിയെ പുൽകിയിരിക്കുന്നു..
കറുത്തമഴയേറ്റിട്ടുണ്ടോ നീ !
ഇവിടെയെന്നും കറുത്ത മഴപെയ്യും..
മഴയ്ക്കുമുന്നേ ആകാശം എനിയ്ക്കായ് ആ കാടു മുഴുവൻ നിറയ്ക്കുന്ന വെളിച്ചത്തെ,
കാതടപ്പിയ്ക്കുന്ന ശബ്ദത്തോടെ പെറ്റിടും,
താടിരോമങ്ങൾക്കുള്ളിൽ കണ്ടുമറന്ന ഒരു മുഖത്തെ അന്നേരം ഞാനെന്നും കാണാറുണ്ട്..
വെറുപ്പാണെനിയ്ക്ക് ആ കാഴ്ച്ച..!
ഇനിയിവിടെ വസന്തം വരില്ലെന്നറിയുമോ നിനക്ക്.. !
ചതിയൻ കാറ്റതിനെ എങ്ങോട്ടോ കൊണ്ടുപോയിരിയ്ക്കുന്നു..
ഇവിടെയൊരു സുന്ദരിയുണ്ട്..
ഈ കാടുമുഴുവൻ കൊതിയ്ക്കുന്ന വെളിച്ചത്തെ ചിറകിലൊളിപ്പിച്ചു വച്ച് അവളിങ്ങനെ പറന്നുയരും..
നിന്റെ നോട്ടം പോലെ പെട്ടെന്നവളെ കാണാതാവും..
ഒരു രഹസ്യം പറയട്ടെ ഞാൻ ?
ആ ചിറകുകളിൽ അവൾ സൂര്യനെ ഒളിപ്പിച്ചു വച്ചതാണത്രേ !
ഉറുമ്പുകൾ രഹസ്യം പറഞ്ഞതാണിത്,അസൂയക്കൂട്ടം !
എന്റെ ചെവിമടക്കുകളിൽരുന്ന് രഹസ്യം പറഞ്ഞ ഉറുമ്പുകളേയോർത്ത് ഞാൻ ചിരിയ്ക്കാറുണ്ട്..
അറിയുമോ,ചീവീടുകളാണത്രേ ഈ കാട് ഭരിയ്ക്കുന്നത് !
കാർക്കശ്യത്തോടെയല്ലാതെ അവ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല..
മഞ്ഞുപെയ്യാറുണ്ടിവിടെന്ന് നീ അറിയുന്നുവോ, ഇലകളിൽ തട്ടി തട്ടി അതങ്ങനെ ഒഴുകിയിറങ്ങും..
എന്റെ താടിരോമങ്ങൾ അവയെ ആർത്തിയോടെ തിന്നും..
എന്നാൽ പല്ലുകൂട്ടിയടിയ്ക്കുന്ന തണുപ്പിൽപെട്ട് എത്ര കുഞ്ഞനുറുമ്പുകൾ മരിച്ചുവെന്നോ !
അപരാധിയായ എന്നെ അവർ കുത്തിനോവിയ്ക്കും..
ഒരുപാട് കുത്തിനോവിയ്കലുകളേൽക്കയാൽ വേദനിക്കാറില്ലെനിയ്ക്ക്..
പാപഭാരത്താൽ തലയൊന്നു കുനിയ്ക്കാനും കഴിയില്ലെനിയ്ക്ക്..
തലയിലെ കൂട്ടിലെ ആ അമ്മപ്പക്ഷിയോടെന്ത് ഞാൻ പറയും..
ഇല്ലാതാവുന്നതിൻ വേദന എന്നോളമറിയുന്നവരുണ്ടോ ?
കേൾക്കുന്നുവോ നീ ?
കേൾക്കുന്നുവെങ്കിൽ, നിന്റെ ഹംസത്തെ ഈ കണ്ണീർ പുഴയിലൂടയയ്ക്കുക..
അവയുടെ ചിറകടിയിലൂടയുരുന്ന കാറ്റ്,
വസന്തങ്ങളെ ഈ കാട്ടിലേയ്ക്കയക്കും എന്നെനിയ്ക്കുറപ്പുണ്ട്..
വസന്തത്തിന്റെ വരവറിഞ്ഞ് സൂര്യൻ ആ സുന്ദരിയുടെ വയറിൽ നിന്നൊന്നെത്തിനോക്കാതിരിക്കില്ല..
അന്നേരം , ഇലസുഷിരങ്ങളിലൂടെ വെളിച്ചം വീണ്ടുമീഭൂമിയിൽ പതിയ്ക്കും..
ചീവീടുകൾ ഇരുട്ടുതേടി അലയും..
അമ്മപക്ഷി ആ ചെറു ചുണ്ടിൽ ഒരു തുള്ളി വെളിച്ചം പകരും,
കനൽക്കട്ടകൾ ഭക്ഷിച്ച് ചുവന്നുപഴുത്ത എന്റെ ഹൃദയത്തിൽ,
വർഷമേഘങ്ങളാർത്ത് പെയ്യും..
ചിതൽപുറ്റുകളും എന്നെ ചുറ്റിയ വള്ളികളും ഒരത്ഭുതം പോലെ നമ്മുടെ പ്രണയത്തിനായ് വഴിമാറും..
വറ്റിയ കണ്ണിർപ്പുഴയിലൂടെ ഞാൻ നടന്നടുക്കും നിന്നിലേയ്ക്ക്..
ഈ സ്വപ്നങ്ങളെ പെറ്റിടുന്ന ഇരുട്ടിനെ ഞാനും പ്രണയിച്ച് തുടങ്ങിയിരിക്കുന്നു..
ഇനി മൗനങ്ങളാൽ കോർത്തെടുത്ത എന്റെ പ്രേമലേഖനങ്ങൾക്കൊരു മറുപടി തരിക..
- എന്ന് സ്വന്തം ..
Last edited: