ആ കരിവള പൊട്ടിയത് ഓർമ്മയില്ലേ നിനക്ക്.
പ്രണയത്തിന്റെ രതിമൂർച്ഛയിൽ മതിമറന്ന രാത്രിയിൽ ഒരു കള്ളനായി തിരിച്ചുപോയ എന്നെ നീ പിന്നീടൊരിക്കലും കണ്ടില്ല.
ഉറങ്ങാതെ കരഞ്ഞു തീർത്ത രാത്രികളിൽ നീ എന്നെ ശപിച്ചുകാണുമായിരിക്കും.
പഴയ ഇടവഴികളിലും, നമ്മളിരുന്ന കടവിലും ഒക്കെ വെറുതെയെങ്കിലും നീ പ്രതീക്ഷിച്ചു ഇരുന്നുകാണും..
ഇനിയൊരിക്കലും വരില്ലെന്ന തിരിച്ചറിവിലാകണം കടവത്തെ പാല മരത്തിൽ നീ തൂങ്ങിയാടിയത് .
കുഞ്ഞേട്ടന്റെ തോണിയിൽ ഇരുന്നു ഞാൻ പറഞ്ഞ പാഴ്‌വാക്കിലൊക്കെ നീ സ്വപ്നംകണ്ട് തുടങ്ങിയത് ഞാനറിഞ്ഞില്ല.
മരണം അറിഞ്ഞെത്തിയവരുടെ കൂട്ടത്തിൽ കള്ളനായി ഞാനുണ്ടായിരുന്നു.
ഈ വരവ് മുൻപ് ആയിരുന്നേൽ ഇന്നവൾ ഇങ്ങനെ ആടി കളിക്കില്ലായിരുന്നു.
പല രാത്രിയിലും കാറ്റിൽ പറന്നെത്തുന്ന പാലപ്പൂമണമായി അവൾ സാനിധ്യം അറിയിച്ചിട്ടുണ്ട്.. കവലയിലെ ചായക്കടയിൽ ഇന്നും അവളൊരു സംസാരവിഷയം തന്നെയാണ്. എന്തിനാ അവൾ അങ്ങനെ ചെയ്തത്,,, നല്ലൊരു പെണ്ണായിരുന്നു,,, എന്തേലും കാണുമെന്നേ പെണ്ണല്ലേ വർഗം,,, സംസാരം അങ്ങനെ പലവഴിക്ക്..
അവൾ മരിച്ചതിൽ പിന്നെ കുഞ്ഞേട്ടൻ കടവിലെ തോണിപ്പുരയിൽ കിടക്കാറില്ല.പേടിച്ചിട്ടാകും തോണിപ്പുരയോട് ചേർന്നുള്ള പാലമരത്തിൽ ആണ് അവൾ തൂങ്ങിയാടിയത്.
ഇന്നലെ ആ പാല മുറിച്ചു.
പിന്നീടുള്ള രാത്രികളിൽ ഇളംകാറ്റിൽ പാലപ്പൂമണമില്ല.
രാത്രിയിൽ കടവിൽ അവളെ കണ്ടവരുണ്ട്.
അവളുടെ പ്രേതത്തെ കണ്ടു പേടിച്ചവരും കുറവല്ല അതിൽ പിന്നെ കടത്തു പോകാറില്ല..
രാത്രിയിൽ വഴിതെറ്റി വന്നവരെ ഒക്കെ അവൾ പേടിപ്പിക്കുമത്രേ.. എന്നിട്ടെന്തേ എന്നെ ഇതുവരെ അവൾ.. ചതിച്ചത് ഞാനല്ലേ.
മഴയുള്ള രാത്രിയിൽ അവൾ ഇറങ്ങി നടക്കും.ഇന്നലെയും പാത്തു അവളെ കണ്ടു പേടിച്ചത്രേ പാവം പനിപിടിച്ചു കിടപ്പാണ്.
ഗൾഫിലേക്കുള്ള വിസ ഇന്നലെ വന്നു അടുത്ത മാസം പോകണം..
വീടും വസ്തുവും വിൽക്കുന്ന കാര്യം അമ്മയോട് പറഞ്ഞതാണ് ഉടനെ അതും ഉണ്ടാകും..
ലീവിന് വന്നപ്പോൾ വീണ്ടും അവിടേക്ക് പോയി.. ഞങ്ങളുടെ വീട് വാങ്ങിയത് പുറം നാട്ടുകാരാണ്. തൊടിയിലെ കിണർ മാത്രം അതുപോലെ ഉണ്ട് ബാക്കി എല്ലാം മാറിയിരിക്കുന്നു..
കടവത്തെ തോണിപ്പുര ഒന്നും അവിടെ ഇല്ല പുതിയ പാലം വന്നു. കുഞ്ഞേട്ടന്റെ തോണി ചിതൽ തിന്നു തീർത്തിരിക്കുന്നു..
പാല നിന്നിടത്തു പുതിയ പാല ചെടികൾ കിളിച്ചു തുടങ്ങിയിട്ടുണ്ട്..
ഓർമ്മകളിൽ അവളിന്നും ഉണ്ട് പൊട്ടിയ കരിവളയ്ക്കും കണ്ട സ്വപ്നങ്ങൾക്കും മാപ്പ്.
പ്രണയത്തിന്റെ രതിമൂർച്ഛയിൽ മതിമറന്ന രാത്രിയിൽ ഒരു കള്ളനായി തിരിച്ചുപോയ എന്നെ നീ പിന്നീടൊരിക്കലും കണ്ടില്ല.
ഉറങ്ങാതെ കരഞ്ഞു തീർത്ത രാത്രികളിൽ നീ എന്നെ ശപിച്ചുകാണുമായിരിക്കും.
പഴയ ഇടവഴികളിലും, നമ്മളിരുന്ന കടവിലും ഒക്കെ വെറുതെയെങ്കിലും നീ പ്രതീക്ഷിച്ചു ഇരുന്നുകാണും..
ഇനിയൊരിക്കലും വരില്ലെന്ന തിരിച്ചറിവിലാകണം കടവത്തെ പാല മരത്തിൽ നീ തൂങ്ങിയാടിയത് .
കുഞ്ഞേട്ടന്റെ തോണിയിൽ ഇരുന്നു ഞാൻ പറഞ്ഞ പാഴ്‌വാക്കിലൊക്കെ നീ സ്വപ്നംകണ്ട് തുടങ്ങിയത് ഞാനറിഞ്ഞില്ല.
മരണം അറിഞ്ഞെത്തിയവരുടെ കൂട്ടത്തിൽ കള്ളനായി ഞാനുണ്ടായിരുന്നു.
ഈ വരവ് മുൻപ് ആയിരുന്നേൽ ഇന്നവൾ ഇങ്ങനെ ആടി കളിക്കില്ലായിരുന്നു.
പല രാത്രിയിലും കാറ്റിൽ പറന്നെത്തുന്ന പാലപ്പൂമണമായി അവൾ സാനിധ്യം അറിയിച്ചിട്ടുണ്ട്.. കവലയിലെ ചായക്കടയിൽ ഇന്നും അവളൊരു സംസാരവിഷയം തന്നെയാണ്. എന്തിനാ അവൾ അങ്ങനെ ചെയ്തത്,,, നല്ലൊരു പെണ്ണായിരുന്നു,,, എന്തേലും കാണുമെന്നേ പെണ്ണല്ലേ വർഗം,,, സംസാരം അങ്ങനെ പലവഴിക്ക്..
അവൾ മരിച്ചതിൽ പിന്നെ കുഞ്ഞേട്ടൻ കടവിലെ തോണിപ്പുരയിൽ കിടക്കാറില്ല.പേടിച്ചിട്ടാകും തോണിപ്പുരയോട് ചേർന്നുള്ള പാലമരത്തിൽ ആണ് അവൾ തൂങ്ങിയാടിയത്.
ഇന്നലെ ആ പാല മുറിച്ചു.
പിന്നീടുള്ള രാത്രികളിൽ ഇളംകാറ്റിൽ പാലപ്പൂമണമില്ല.
രാത്രിയിൽ കടവിൽ അവളെ കണ്ടവരുണ്ട്.
അവളുടെ പ്രേതത്തെ കണ്ടു പേടിച്ചവരും കുറവല്ല അതിൽ പിന്നെ കടത്തു പോകാറില്ല..
രാത്രിയിൽ വഴിതെറ്റി വന്നവരെ ഒക്കെ അവൾ പേടിപ്പിക്കുമത്രേ.. എന്നിട്ടെന്തേ എന്നെ ഇതുവരെ അവൾ.. ചതിച്ചത് ഞാനല്ലേ.
മഴയുള്ള രാത്രിയിൽ അവൾ ഇറങ്ങി നടക്കും.ഇന്നലെയും പാത്തു അവളെ കണ്ടു പേടിച്ചത്രേ പാവം പനിപിടിച്ചു കിടപ്പാണ്.
ഗൾഫിലേക്കുള്ള വിസ ഇന്നലെ വന്നു അടുത്ത മാസം പോകണം..
വീടും വസ്തുവും വിൽക്കുന്ന കാര്യം അമ്മയോട് പറഞ്ഞതാണ് ഉടനെ അതും ഉണ്ടാകും..
ലീവിന് വന്നപ്പോൾ വീണ്ടും അവിടേക്ക് പോയി.. ഞങ്ങളുടെ വീട് വാങ്ങിയത് പുറം നാട്ടുകാരാണ്. തൊടിയിലെ കിണർ മാത്രം അതുപോലെ ഉണ്ട് ബാക്കി എല്ലാം മാറിയിരിക്കുന്നു..
കടവത്തെ തോണിപ്പുര ഒന്നും അവിടെ ഇല്ല പുതിയ പാലം വന്നു. കുഞ്ഞേട്ടന്റെ തോണി ചിതൽ തിന്നു തീർത്തിരിക്കുന്നു..
പാല നിന്നിടത്തു പുതിയ പാല ചെടികൾ കിളിച്ചു തുടങ്ങിയിട്ടുണ്ട്..
ഓർമ്മകളിൽ അവളിന്നും ഉണ്ട് പൊട്ടിയ കരിവളയ്ക്കും കണ്ട സ്വപ്നങ്ങൾക്കും മാപ്പ്.