• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അതിഥി (കഥ)

sebulon

Favoured Frenzy
Chat Pro User
മണിനാദം കേട്ടാണ് ഞാനുണർന്നത്. പഴമയെ ഇഷ്ടപ്പെടുന്നതു കൊണ്ട് വൈദ്യുതിയുപയോഗിച്ചുകൊണ്ടുള്ള കോളിങ് ബെൽ ഒഴിവാക്കി അൽപം വലിയൊരു മണി സിറ്റൗട്ടിന് മുൻവശത്ത് തൂക്കി. അതിൽ ഒരു ചരടും താഴേക്ക് തൂക്കിയിട്ടിട്ടുണ്ട്. സന്ദർശകർക്ക് മണിനാദം മുഴക്കുന്നതിനാണിത്.
നിശബ്ദമായിരിക്കുന്ന സമയത്ത് പെട്ടെന്ന് ഒരു മണിനാദം കേട്ടാൽ പ്രജ്ഞയുണരുമെന്നാണ് വായിച്ചിട്ടുള്ളത്. പക്ഷേ ഈ മണിനാദം കേൾക്കുമ്പോൾ ക്ഷേത്രത്തിൽ ദീപാരാധനയ്ക്ക് നടയടയ്ക്കുന്ന ഒരു ഫീലാണ് എനിക്കനുഭവപ്പെടാറുള്ളത്.
‘‘ണിം...’’
ആഴത്തിലുള്ള നിദ്രയുടെ ഭംഗത്തിലുണ്ടായ അസ്വസ്ഥതയിൽ മണി മുഴക്കിയതാരാണെന്ന ചിന്തയിൽ വാതിലിനടുത്തേക്ക് നീങ്ങുമ്പോൾ തൊണ്ടയിൽ ദാഹത്തിന്റെ ശമനത്തിനായി ഒരു ചായ കിട്ടിയിരുന്നെങ്കിലെന്നൊരു തോന്നലുമുണ്ടായി. വാതിൽ തുറന്നപ്പോൾ നന്നായി വസ്ത്രധാരണം ചെയ്ത ഒരു മധ്യവയസ്ക. പരിചിതമായ എന്തോ ഗന്ധം അപ്പോൾ അവിടെ നിറയുന്നതായി തോന്നി.
നിലവിളക്കിന്റെ പ്രഭയിൽ ചന്ദനത്തിരിയുടെ സവിശേഷ സൗരഭത്തിൽ നിൽക്കും പോലെ അവരുടെ മുഖത്തെന്തോ പ്രത്യേക ഭാവമാണെന്നെനിക്ക് തോന്നി.
‘‘കയറി വരൂ..’’
ഞാനവരോട് മെല്ലെ പറഞ്ഞു. അപ്പോളവർ അകത്തേക്ക് കയറി എന്റെ മുറിയിലെത്തി. എന്നിട്ട് ഭാവഭേദം കൂടാതെ എന്റെ കിടക്കയിലിരുന്നു. അവരടുത്തുകൂടി പോയപ്പോഴും ശരിക്കും പരിചിതമായ ഒരു സുഗന്ധം അനുഭവപ്പെടുന്നുണ്ടായിരുന്നു.
‘‘ആരാ മനസിലായില്ല..?’’
അവർക്കഭിമുഖമായി കസേരയിലിരുന്നു കൊണ്ട് ഞാൻ തിരക്കി. അത് കേട്ട് ആ സ്ത്രീ പുഞ്ചിരിച്ചു.
കിടക്കയിൽ കുറേ പേപ്പറും പേനയും ഒരു റൈറ്റിംഗ് പാഡുമൊക്കെ ചിതറിക്കിടന്നിരുന്നു. ഒരു നീണ്ടകഥ എഴുതാനുള്ള ശ്രമമായിരുന്നു ആ കടലാസുകളിൽ. ഒരു ആശയം മനസ്സിൽ തോന്നിയത് ആറു മാസക്കാലത്തോളം മനസ്സിലിട്ട് നടന്നതിന്റെ ശേഷമാണ് കഥയായി എഴുതിത്തുടങ്ങിയത്. ഒന്നര മാസമായി എഴുതിത്തുടങ്ങിയിട്ടെങ്കിലും സമയക്കുറവും മടിയും കാരണം തുടർന്നെഴുതാത്തതിനാൽ മനസ്സ് ഇടയ്ക്കാക്കെ വ്യാകുലപ്പെടാറുമുണ്ട്.
ഇതെന്നോട് പറയുമ്പോഴും ഇതാരാണെന്ന ആകാംക്ഷ എന്റെയുള്ളിൽ നിറഞ്ഞു.
‘‘നിങ്ങളെഴുതിത്തുടങ്ങിയ കഥയിലെ നായികയാണ് ഞാൻ. നിങ്ങളിതിലെഴുതിയത് എന്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ്.’’ അവരത്രയും കൂടി പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി.
ആ കഥ പൂർത്തിയായിട്ടില്ല. തന്നെയുമല്ല അതാരും വായിച്ചിട്ടുമില്ല. വെറുതെ ഒരാശയം കിട്ടിയപ്പോൾ കുറേനാൾ മനസ്സിൽ കൊണ്ടു നടന്നു. പിന്നെയത് വികസിപ്പിച്ചെഴുതാനുള്ള ശ്രമവുമാരംഭിച്ചു. അതാണ് പൂർത്തിയാകാത്ത ആ കഥ. തികച്ചും ഭാവനാപൂർണ്ണമാണത്.
‘‘അതെങ്ങനെ നിങ്ങൾ വായിച്ചു..?’’
ഞാൻ അത്ഭുതത്തോടെ തിരക്കി. അവർ തുടർന്നു.
‘‘മുഖപുസ്തകത്തിലെഴുതിയിടുന്ന നിങ്ങളുടെ കുറിപ്പുകൾ അപ്രതീക്ഷിതമായാണ് ഒരു ദിവസം ഞാൻ കണ്ടത്. തുടർന്ന് നിങ്ങളെഴുതുന്നതൊക്കെ കൗതുകത്തോടെ ഞാൻ വായിക്കാറുണ്ടായിരുന്നു. നിങ്ങളെഴുതുന്ന നോവലിനെപ്പറ്റിയുള്ള കുറിപ്പും ഞാൻ കണ്ടിരുന്നു. അതിൽ കവിഞ്ഞ് നമ്മൾ തമ്മിൽ അറിയില്ല. യാതൊരു പരിചയമോ സൗഹൃദമോയില്ല.’’
ഒന്നു നിർത്തിയിട്ട് നീണ്ട മുടി മാടിയൊതുക്കിയിട്ട് അവർ തുടർന്നു.
ദീർഘനിശ്വാസത്തോടെ വീണ്ടും അവർ പറഞ്ഞു തുടങ്ങുമ്പോൾ ഞാൻ അത്ഭുതത്തോടെ കേട്ടിരിക്കുകയായിരുന്നു.
ജനലിലൂടെ വന്ന മിന്നലിൽ അവരുടെ കണ്ണുനീർത്തുള്ളികൾ വൈരക്കല്ലുകൾ പോലെ തിളങ്ങി. അതവരുടെ കവിളിലേക്കടർന്നു വീണു.
അവർ പറയുന്നത് കേട്ട് എന്റെ ഹൃദയം നിന്നുപോകുമോയെന്നനിക്ക് തോന്നിപ്പോയി.
കിടക്കയിൽ ചിതറിക്കിടന്ന കടലാസിൽ വിരലോടിച്ചു കൊണ്ട് അവരെന്നെ നോക്കിപ്പറഞ്ഞു.
‘‘കഥ പൂർത്തിയാക്കണം ബാക്കി കൂടി വായിക്കാൻ അതിയായ മോഹമുണ്ട്. തുടർന്നെഴുതുന്നതും എന്റെ കഥയുമായി സാമ്യമുള്ളതു തന്നെയാവുമെന്നാണ് എന്റെ മനസ്സ് പറയുന്നത്. അതെ.. അതെന്റെ കഥ തന്നെയാവുമെന്നെനിക്കുറപ്പുണ്ട്.’’
‘‘അയ്യോ ഞാൻ വലിയ എഴുത്തുകാരനൊന്നുമല്ല. നോവലെഴുതി പരിചയവുമില്ല. ഒരു ആഗ്രഹം തോന്നി എഴുതിത്തുടങ്ങിയെന്നേയുള്ളു.’’
‘‘അത് വായിച്ചു കഴിയുമ്പോഴല്ലേ അറിയാൻ കഴിയൂ.’’ ഒന്നു നിർത്തിയിട്ട് അവർ തുടർന്നു.
മഴയിലും ഞാൻ വിയർത്തു കൊണ്ടിരുന്നു. കൈലിയുടെ തുമ്പു കൊണ്ട് ഞാൻ മുഖത്തെയും കഴുത്തിലെയും വിയർപ്പു തുടച്ചു. എന്ത് പറയണമെന്നറിയാതെ അവർ പറയുന്നതും കേട്ട് ഞാൻ അത്ഭുതത്തോടെയിരുന്നു.
അത്രയും കൂടി കേട്ടപ്പാൾ ഇവരെന്തോ അമാനുഷിക കഴിവിനുടമയായിരിക്കുമെന്ന് ആശങ്കയുളവാക്കും വണ്ണം ചിന്തകൾ മനസ്സിൽ ഇളകി മറിഞ്ഞു. അത് മുഖത്ത് പ്രകടമാകാതിരിക്കാൻ ഞാനൊരു വിഫലശ്രമം നടത്തി.
നായികയുടെ അച്ഛന്റെ നഷ്ടപ്രണയത്തിലെ പ്രേമഭാജനത്തിന്റെ പേരാണ് അദ്ദേഹം മകൾക്ക് നൽകിയിരുന്നതെന്നാണ് കഥയിൽ എഴുതിയിരുന്നത്. അതുപോലെ തന്നെ ‘ക്ളിയോപാട്ര’ എന്ന സോപ്പ് മാത്രമേ നായിക ഉപയോഗിക്കാറുള്ളു എന്നും കഥയിൽ എഴുതിച്ചേർത്തിരുന്നു. ആ സോപ്പിന്റെ അസാധാരണമായ സുഗന്ധമായിരുന്നു അവർ വന്നപ്പോൾ മുറിയ്ക്കകത്ത് അനുഭവപ്പെട്ടത് എന്ന് ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു.
ക്ളിയോപാട്ര എന്ന സോപ്പ് ഒരിക്കൽ യാദൃശ്ചികമായാണ് എനിക്ക് ലഭിക്കുന്നത്. അതിന്റെ പിന്നിൽ ചെറിയ ഒരു സംഭവ കഥയുമുണ്ട്.
ഗൾഫിൽ നിന്ന് ഒരു സുഹൃത്ത് നാട്ടിലെത്തുമ്പോഴെല്ലാം ഞങ്ങൾ ചങ്ങാതിമാരെല്ലാം ഒരു ദിവസം ഒത്തുകൂടാറുണ്ട്. രുചികരമായ ഭക്ഷണം പാകം ചെയ്തും വിദേശത്തു നിന്നു കൊണ്ടുവരുന്ന സ്പെഷ്യൽ മദ്യമൊക്കെ പകർന്നും തമാശ പറയലും പാട്ടു പാടലും ഓർമ്മകൾ അയവിറക്കലുമായൊക്കെയായി ആസ്വാദ്യകരമായ ദിനമായിരിക്കുമത്.
അങ്ങനെയുള്ള ഒരു സൗഹൃദ സദസ്സിൽ ഒരു സുഹൃത്ത് എന്നെ ചൂണ്ടി പറഞ്ഞു.
‘‘ഇവൻ മദ്യപിക്കില്ല, പിന്നെയെന്തിന് ഈ ബഹളത്തിൽ വന്നിരിക്കുന്നു. ഇതൊന്നും കഴിക്കാതെ ഇവനെങ്ങനെ എഴുത്തുകാരനാവും’’
‘‘ഓ കഞ്ചാവ് വല്ലതും രഹസ്യമായി കിട്ടുന്നുണ്ടാവും. അതൊക്കെ കലാകാരൻമാരുടെ വീക്ക്നെസ് അല്ലേ..!’’
‘famous grouse’ എന്ന മദ്യം ഗ്ളാസിലേക്ക് പകർന്നു കൊണ്ട് അടുത്ത ചങ്ങാതി അടുത്ത ഡയലോഗ് പൊട്ടിച്ചു.
വീണ്ടും കൂട്ടച്ചിരി. ഞാനും അവരോടൊപ്പം ചിരിച്ചു. എന്നിട്ടവരോട് പറഞ്ഞു.
ഓരോന്ന് പറഞ്ഞ് സമയം പൊയ്ക്കോണ്ടിരുന്നു. അവസാനം എല്ലാവരും ചർന്നൊരു നാടൻപാട്ടും പാടി, ഒരുമ ഊട്ടിയുറപ്പിക്കുന്ന അന്നത്തെ സൗഹൃദ സദസ്സ് തീർന്ന് പിരിഞ്ഞ് പോകാൻ നേരം ഗൾഫുകാരൻ സുഹൃത്ത് ഒരു കവർ എനിക്ക് നേരെ നീട്ടി.
ഞാനതും വാങ്ങി വീട്ടിലേക്ക് പോന്നു.
അതിനു ശേഷം ഗൾഫിൽ നിന്ന് ആരെങ്കിലും നാട്ടിലേക്ക് വരുമ്പോൾ എന്തെങ്കിലും കൊണ്ടു വരണോ എന്നു ചോദിച്ചാൽ ‘ക്ളിയോപാട്ര’ സോപ്പു കിട്ടുമെങ്കിൽ കൊണ്ടു പോരെന്നാണ് മറുപടി പറയുക.
നടപ്പാതയിലൂടെ വർണ്ണപ്പകിട്ടാർന്ന കുഞ്ഞുടുപ്പുകളുമണിഞ്ഞ് ഉത്സവത്തിനു പോയി, വർണ്ണക്കാഴ്ചകൾ കണ്ടു നടന്ന കുട്ടിയുടെ കൗതുകമാണ് മധ്യവയസ്സായിട്ടും എനിക്കിപ്പോഴും. അതു കൊണ്ടാണ് ഞാനിന്നെത്തിയത്.
ഒരു ഗദ്ഗദത്തിനു ശേഷം അവർ വീണ്ടും പറഞ്ഞു തുടങ്ങി
‘‘കൗമാരകാലത്ത് അമ്പലപ്പടവിലൂടെ കൊലുസും കിലുക്കി നടന്ന മനസ്സോടെ എനിക്ക് ആ കഥയിലേക്ക് ചേക്കേറണം. ഇനി നമ്മൾ ഒരിക്കൽ കൂടി കാണും. കഥ പൂർത്തിയായതിനു ശേഷം.’’
പതിയെ അടഞ്ഞ അവരുടെ കണ്ണുകൾ ഏതോ ഓർമ്മകളെ പരതുന്നതു പോലെ തോന്നി. അപ്പോൾ ആ കണ്ണിൽ നിന്ന് ജലം പൊടിയുന്നത് ഞാൻ ശ്രദ്ധിച്ചു.
കഥയെഴുതിയ കടലാസിലേക്ക് നോക്കുമ്പോൾ കാറ്റടിച്ച് ജനാലയിലൂടെ എത്തിയ ജലകണികകൾ അതിൽ ചിതറി വീണിട്ടുണ്ടായിരുന്നു. അപ്രതീക്ഷിതമായെത്തി മടങ്ങിപ്പോയ അതിഥിയെയോർത്ത് ഞാൻ നെടുവീർപ്പിട്ടു. അതിഥികൾ മഴ പോലെയാണ്, നീണ്ടു നിന്നാൽ ശല്യമാകും എന്ന ചൊല്ല് മനസ്സിലേക്കെത്തി.
അപ്പോൾ നിലവിളക്കിനടുത്ത് അമ്മ കത്തിച്ചു വെച്ച ചന്ദനത്തിരിയുടെ സുഗന്ധം മുറിയിലേക്ക് ഒഴുകിയെത്തുന്നുണ്ടായിരുന്നു.
പുറത്ത് അരണ്ട വെളിച്ചത്തിൽ ഈയലുകൾ മുകളിലേക്ക് പറന്നുയർന്നു.
മനസ്സ് അപ്പോഴും സ്വപ്നത്തിന്റെയും , കഥയുടെയും ലോകത്തു നിന്ന് ഇറങ്ങി വരാൻ മടിക്കുന്നതു പോലെ തോന്നി. പേപ്പറും പേനയുമെടുത്ത് ഞാൻ വീണ്ടും എഴുതാനിരുന്നു.
 
മണിനാദം കേട്ടാണ് ഞാനുണർന്നത്. പഴമയെ ഇഷ്ടപ്പെടുന്നതു കൊണ്ട് വൈദ്യുതിയുപയോഗിച്ചുകൊണ്ടുള്ള കോളിങ് ബെൽ ഒഴിവാക്കി അൽപം വലിയൊരു മണി സിറ്റൗട്ടിന് മുൻവശത്ത് തൂക്കി. അതിൽ ഒരു ചരടും താഴേക്ക് തൂക്കിയിട്ടിട്ടുണ്ട്. സന്ദർശകർക്ക് മണിനാദം മുഴക്കുന്നതിനാണിത്.
നിശബ്ദമായിരിക്കുന്ന സമയത്ത് പെട്ടെന്ന് ഒരു മണിനാദം കേട്ടാൽ പ്രജ്ഞയുണരുമെന്നാണ് വായിച്ചിട്ടുള്ളത്. പക്ഷേ ഈ മണിനാദം കേൾക്കുമ്പോൾ ക്ഷേത്രത്തിൽ ദീപാരാധനയ്ക്ക് നടയടയ്ക്കുന്ന ഒരു ഫീലാണ് എനിക്കനുഭവപ്പെടാറുള്ളത്.
‘‘ണിം...’’
ആഴത്തിലുള്ള നിദ്രയുടെ ഭംഗത്തിലുണ്ടായ അസ്വസ്ഥതയിൽ മണി മുഴക്കിയതാരാണെന്ന ചിന്തയിൽ വാതിലിനടുത്തേക്ക് നീങ്ങുമ്പോൾ തൊണ്ടയിൽ ദാഹത്തിന്റെ ശമനത്തിനായി ഒരു ചായ കിട്ടിയിരുന്നെങ്കിലെന്നൊരു തോന്നലുമുണ്ടായി. വാതിൽ തുറന്നപ്പോൾ നന്നായി വസ്ത്രധാരണം ചെയ്ത ഒരു മധ്യവയസ്ക. പരിചിതമായ എന്തോ ഗന്ധം അപ്പോൾ അവിടെ നിറയുന്നതായി തോന്നി.
നിലവിളക്കിന്റെ പ്രഭയിൽ ചന്ദനത്തിരിയുടെ സവിശേഷ സൗരഭത്തിൽ നിൽക്കും പോലെ അവരുടെ മുഖത്തെന്തോ പ്രത്യേക ഭാവമാണെന്നെനിക്ക് തോന്നി.
‘‘കയറി വരൂ..’’
ഞാനവരോട് മെല്ലെ പറഞ്ഞു. അപ്പോളവർ അകത്തേക്ക് കയറി എന്റെ മുറിയിലെത്തി. എന്നിട്ട് ഭാവഭേദം കൂടാതെ എന്റെ കിടക്കയിലിരുന്നു. അവരടുത്തുകൂടി പോയപ്പോഴും ശരിക്കും പരിചിതമായ ഒരു സുഗന്ധം അനുഭവപ്പെടുന്നുണ്ടായിരുന്നു.
‘‘ആരാ മനസിലായില്ല..?’’
അവർക്കഭിമുഖമായി കസേരയിലിരുന്നു കൊണ്ട് ഞാൻ തിരക്കി. അത് കേട്ട് ആ സ്ത്രീ പുഞ്ചിരിച്ചു.
കിടക്കയിൽ കുറേ പേപ്പറും പേനയും ഒരു റൈറ്റിംഗ് പാഡുമൊക്കെ ചിതറിക്കിടന്നിരുന്നു. ഒരു നീണ്ടകഥ എഴുതാനുള്ള ശ്രമമായിരുന്നു ആ കടലാസുകളിൽ. ഒരു ആശയം മനസ്സിൽ തോന്നിയത് ആറു മാസക്കാലത്തോളം മനസ്സിലിട്ട് നടന്നതിന്റെ ശേഷമാണ് കഥയായി എഴുതിത്തുടങ്ങിയത്. ഒന്നര മാസമായി എഴുതിത്തുടങ്ങിയിട്ടെങ്കിലും സമയക്കുറവും മടിയും കാരണം തുടർന്നെഴുതാത്തതിനാൽ മനസ്സ് ഇടയ്ക്കാക്കെ വ്യാകുലപ്പെടാറുമുണ്ട്.
ഇതെന്നോട് പറയുമ്പോഴും ഇതാരാണെന്ന ആകാംക്ഷ എന്റെയുള്ളിൽ നിറഞ്ഞു.
‘‘നിങ്ങളെഴുതിത്തുടങ്ങിയ കഥയിലെ നായികയാണ് ഞാൻ. നിങ്ങളിതിലെഴുതിയത് എന്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ്.’’ അവരത്രയും കൂടി പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി.
ആ കഥ പൂർത്തിയായിട്ടില്ല. തന്നെയുമല്ല അതാരും വായിച്ചിട്ടുമില്ല. വെറുതെ ഒരാശയം കിട്ടിയപ്പോൾ കുറേനാൾ മനസ്സിൽ കൊണ്ടു നടന്നു. പിന്നെയത് വികസിപ്പിച്ചെഴുതാനുള്ള ശ്രമവുമാരംഭിച്ചു. അതാണ് പൂർത്തിയാകാത്ത ആ കഥ. തികച്ചും ഭാവനാപൂർണ്ണമാണത്.
‘‘അതെങ്ങനെ നിങ്ങൾ വായിച്ചു..?’’
ഞാൻ അത്ഭുതത്തോടെ തിരക്കി. അവർ തുടർന്നു.
‘‘മുഖപുസ്തകത്തിലെഴുതിയിടുന്ന നിങ്ങളുടെ കുറിപ്പുകൾ അപ്രതീക്ഷിതമായാണ് ഒരു ദിവസം ഞാൻ കണ്ടത്. തുടർന്ന് നിങ്ങളെഴുതുന്നതൊക്കെ കൗതുകത്തോടെ ഞാൻ വായിക്കാറുണ്ടായിരുന്നു. നിങ്ങളെഴുതുന്ന നോവലിനെപ്പറ്റിയുള്ള കുറിപ്പും ഞാൻ കണ്ടിരുന്നു. അതിൽ കവിഞ്ഞ് നമ്മൾ തമ്മിൽ അറിയില്ല. യാതൊരു പരിചയമോ സൗഹൃദമോയില്ല.’’
ഒന്നു നിർത്തിയിട്ട് നീണ്ട മുടി മാടിയൊതുക്കിയിട്ട് അവർ തുടർന്നു.
ദീർഘനിശ്വാസത്തോടെ വീണ്ടും അവർ പറഞ്ഞു തുടങ്ങുമ്പോൾ ഞാൻ അത്ഭുതത്തോടെ കേട്ടിരിക്കുകയായിരുന്നു.
ജനലിലൂടെ വന്ന മിന്നലിൽ അവരുടെ കണ്ണുനീർത്തുള്ളികൾ വൈരക്കല്ലുകൾ പോലെ തിളങ്ങി. അതവരുടെ കവിളിലേക്കടർന്നു വീണു.
അവർ പറയുന്നത് കേട്ട് എന്റെ ഹൃദയം നിന്നുപോകുമോയെന്നനിക്ക് തോന്നിപ്പോയി.
കിടക്കയിൽ ചിതറിക്കിടന്ന കടലാസിൽ വിരലോടിച്ചു കൊണ്ട് അവരെന്നെ നോക്കിപ്പറഞ്ഞു.
‘‘കഥ പൂർത്തിയാക്കണം ബാക്കി കൂടി വായിക്കാൻ അതിയായ മോഹമുണ്ട്. തുടർന്നെഴുതുന്നതും എന്റെ കഥയുമായി സാമ്യമുള്ളതു തന്നെയാവുമെന്നാണ് എന്റെ മനസ്സ് പറയുന്നത്. അതെ.. അതെന്റെ കഥ തന്നെയാവുമെന്നെനിക്കുറപ്പുണ്ട്.’’
‘‘അയ്യോ ഞാൻ വലിയ എഴുത്തുകാരനൊന്നുമല്ല. നോവലെഴുതി പരിചയവുമില്ല. ഒരു ആഗ്രഹം തോന്നി എഴുതിത്തുടങ്ങിയെന്നേയുള്ളു.’’
‘‘അത് വായിച്ചു കഴിയുമ്പോഴല്ലേ അറിയാൻ കഴിയൂ.’’ ഒന്നു നിർത്തിയിട്ട് അവർ തുടർന്നു.
മഴയിലും ഞാൻ വിയർത്തു കൊണ്ടിരുന്നു. കൈലിയുടെ തുമ്പു കൊണ്ട് ഞാൻ മുഖത്തെയും കഴുത്തിലെയും വിയർപ്പു തുടച്ചു. എന്ത് പറയണമെന്നറിയാതെ അവർ പറയുന്നതും കേട്ട് ഞാൻ അത്ഭുതത്തോടെയിരുന്നു.
അത്രയും കൂടി കേട്ടപ്പാൾ ഇവരെന്തോ അമാനുഷിക കഴിവിനുടമയായിരിക്കുമെന്ന് ആശങ്കയുളവാക്കും വണ്ണം ചിന്തകൾ മനസ്സിൽ ഇളകി മറിഞ്ഞു. അത് മുഖത്ത് പ്രകടമാകാതിരിക്കാൻ ഞാനൊരു വിഫലശ്രമം നടത്തി.
നായികയുടെ അച്ഛന്റെ നഷ്ടപ്രണയത്തിലെ പ്രേമഭാജനത്തിന്റെ പേരാണ് അദ്ദേഹം മകൾക്ക് നൽകിയിരുന്നതെന്നാണ് കഥയിൽ എഴുതിയിരുന്നത്. അതുപോലെ തന്നെ ‘ക്ളിയോപാട്ര’ എന്ന സോപ്പ് മാത്രമേ നായിക ഉപയോഗിക്കാറുള്ളു എന്നും കഥയിൽ എഴുതിച്ചേർത്തിരുന്നു. ആ സോപ്പിന്റെ അസാധാരണമായ സുഗന്ധമായിരുന്നു അവർ വന്നപ്പോൾ മുറിയ്ക്കകത്ത് അനുഭവപ്പെട്ടത് എന്ന് ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു.
ക്ളിയോപാട്ര എന്ന സോപ്പ് ഒരിക്കൽ യാദൃശ്ചികമായാണ് എനിക്ക് ലഭിക്കുന്നത്. അതിന്റെ പിന്നിൽ ചെറിയ ഒരു സംഭവ കഥയുമുണ്ട്.
ഗൾഫിൽ നിന്ന് ഒരു സുഹൃത്ത് നാട്ടിലെത്തുമ്പോഴെല്ലാം ഞങ്ങൾ ചങ്ങാതിമാരെല്ലാം ഒരു ദിവസം ഒത്തുകൂടാറുണ്ട്. രുചികരമായ ഭക്ഷണം പാകം ചെയ്തും വിദേശത്തു നിന്നു കൊണ്ടുവരുന്ന സ്പെഷ്യൽ മദ്യമൊക്കെ പകർന്നും തമാശ പറയലും പാട്ടു പാടലും ഓർമ്മകൾ അയവിറക്കലുമായൊക്കെയായി ആസ്വാദ്യകരമായ ദിനമായിരിക്കുമത്.
അങ്ങനെയുള്ള ഒരു സൗഹൃദ സദസ്സിൽ ഒരു സുഹൃത്ത് എന്നെ ചൂണ്ടി പറഞ്ഞു.
‘‘ഇവൻ മദ്യപിക്കില്ല, പിന്നെയെന്തിന് ഈ ബഹളത്തിൽ വന്നിരിക്കുന്നു. ഇതൊന്നും കഴിക്കാതെ ഇവനെങ്ങനെ എഴുത്തുകാരനാവും’’
‘‘ഓ കഞ്ചാവ് വല്ലതും രഹസ്യമായി കിട്ടുന്നുണ്ടാവും. അതൊക്കെ കലാകാരൻമാരുടെ വീക്ക്നെസ് അല്ലേ..!’’
‘famous grouse’ എന്ന മദ്യം ഗ്ളാസിലേക്ക് പകർന്നു കൊണ്ട് അടുത്ത ചങ്ങാതി അടുത്ത ഡയലോഗ് പൊട്ടിച്ചു.
വീണ്ടും കൂട്ടച്ചിരി. ഞാനും അവരോടൊപ്പം ചിരിച്ചു. എന്നിട്ടവരോട് പറഞ്ഞു.
ഓരോന്ന് പറഞ്ഞ് സമയം പൊയ്ക്കോണ്ടിരുന്നു. അവസാനം എല്ലാവരും ചർന്നൊരു നാടൻപാട്ടും പാടി, ഒരുമ ഊട്ടിയുറപ്പിക്കുന്ന അന്നത്തെ സൗഹൃദ സദസ്സ് തീർന്ന് പിരിഞ്ഞ് പോകാൻ നേരം ഗൾഫുകാരൻ സുഹൃത്ത് ഒരു കവർ എനിക്ക് നേരെ നീട്ടി.
ഞാനതും വാങ്ങി വീട്ടിലേക്ക് പോന്നു.
അതിനു ശേഷം ഗൾഫിൽ നിന്ന് ആരെങ്കിലും നാട്ടിലേക്ക് വരുമ്പോൾ എന്തെങ്കിലും കൊണ്ടു വരണോ എന്നു ചോദിച്ചാൽ ‘ക്ളിയോപാട്ര’ സോപ്പു കിട്ടുമെങ്കിൽ കൊണ്ടു പോരെന്നാണ് മറുപടി പറയുക.
നടപ്പാതയിലൂടെ വർണ്ണപ്പകിട്ടാർന്ന കുഞ്ഞുടുപ്പുകളുമണിഞ്ഞ് ഉത്സവത്തിനു പോയി, വർണ്ണക്കാഴ്ചകൾ കണ്ടു നടന്ന കുട്ടിയുടെ കൗതുകമാണ് മധ്യവയസ്സായിട്ടും എനിക്കിപ്പോഴും. അതു കൊണ്ടാണ് ഞാനിന്നെത്തിയത്.
ഒരു ഗദ്ഗദത്തിനു ശേഷം അവർ വീണ്ടും പറഞ്ഞു തുടങ്ങി
‘‘കൗമാരകാലത്ത് അമ്പലപ്പടവിലൂടെ കൊലുസും കിലുക്കി നടന്ന മനസ്സോടെ എനിക്ക് ആ കഥയിലേക്ക് ചേക്കേറണം. ഇനി നമ്മൾ ഒരിക്കൽ കൂടി കാണും. കഥ പൂർത്തിയായതിനു ശേഷം.’’
പതിയെ അടഞ്ഞ അവരുടെ കണ്ണുകൾ ഏതോ ഓർമ്മകളെ പരതുന്നതു പോലെ തോന്നി. അപ്പോൾ ആ കണ്ണിൽ നിന്ന് ജലം പൊടിയുന്നത് ഞാൻ ശ്രദ്ധിച്ചു.
കഥയെഴുതിയ കടലാസിലേക്ക് നോക്കുമ്പോൾ കാറ്റടിച്ച് ജനാലയിലൂടെ എത്തിയ ജലകണികകൾ അതിൽ ചിതറി വീണിട്ടുണ്ടായിരുന്നു. അപ്രതീക്ഷിതമായെത്തി മടങ്ങിപ്പോയ അതിഥിയെയോർത്ത് ഞാൻ നെടുവീർപ്പിട്ടു. അതിഥികൾ മഴ പോലെയാണ്, നീണ്ടു നിന്നാൽ ശല്യമാകും എന്ന ചൊല്ല് മനസ്സിലേക്കെത്തി.
അപ്പോൾ നിലവിളക്കിനടുത്ത് അമ്മ കത്തിച്ചു വെച്ച ചന്ദനത്തിരിയുടെ സുഗന്ധം മുറിയിലേക്ക് ഒഴുകിയെത്തുന്നുണ്ടായിരുന്നു.
പുറത്ത് അരണ്ട വെളിച്ചത്തിൽ ഈയലുകൾ മുകളിലേക്ക് പറന്നുയർന്നു.
മനസ്സ് അപ്പോഴും സ്വപ്നത്തിന്റെയും , കഥയുടെയും ലോകത്തു നിന്ന് ഇറങ്ങി വരാൻ മടിക്കുന്നതു പോലെ തോന്നി. പേപ്പറും പേനയുമെടുത്ത് ഞാൻ വീണ്ടും എഴുതാനിരുന്നു.
ഹാവു... അവസാനം കണ്ടു!! :Laugh1:
 
Top